ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞതായി റിപ്പോർട്ട്. യുഎഇയിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം മൂന്ന് ശതമാനത്തോളം കുറവുണ്ടായതായാണ് ലോക ബാങ്കിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലേക്കുള്ള പണമയക്കലിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വരും വർഷങ്ങളിൽ ഇത് തിരിച്ചു വരുമെന്നും റിപ്പോർട്ട് പറയുന്നു. 2019ലെ കോവിഡിന് ശേഷമാണ് ഇത്രയധികം കുറവ് ഉണ്ടായത്. യുഎഇയിൽ 87 ലക്ഷത്തോളം പ്രവാസികളുള്ളതിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാരാണ്. പാകിസ്ഥാൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. കൂടുതലും ഇന്ത്യക്കാരായതിനാൽ തന്നെ പണമയക്കുന്നതിലെ കുറവും പ്രകടമാകുന്നത് ഇന്ത്യയിലേക്കുള്ളതിലാണ്.