കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട് എന്നും പ്രോക്ടർ ഓഫ് എമിഗ്രൻസ് പറയുന്നു. ഇതിനാൽ തന്നെ ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട് എന്നാണ് റിപ്പോർട്ട്.