അബുദാബിയിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. അബുദാബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞമാസങ്ങളിൽ കനത്തമഴയെ തുടർന്ന് കൊതുക് ശല്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്മാർട്ട് സംവിധാനം ആവിഷ്കരിച്ചത്.കെട്ടികിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന വെള്ളം എന്നിവിയിലാണ് കൂടുതൽ കൊതുതുകൾ മുട്ടയിട്ട് പെരുകുന്നത്. ഇത്തരം മേഖലകൾ കണ്ടെത്തി 920 കേന്ദ്രങ്ങളിൽ കൊതുകകളെ നശിപ്പിക്കുന്ന സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. കൂടാതെ കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനുള്ള സർവേ സംവിധാനവും നടപ്പാക്കി. ഇതിലൂടെ നഗരമേഖലയിൽ കൊതുക് പെറ്റുപെരുകുന്നത് 90 ശതമാനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.