ഹജ്ജ് വേളയിൽ മക്ക-മദീന നഗരങ്ങൾക്കിടയിൽ യാത്രചെയ്യാനായി ട്രെയിനിൽ സീറ്റുകളുടെ എണ്ണം 16 ലക്ഷമായി വർധിപ്പിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. അതിനായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ലക്ഷം സീറ്റുകൾ കൂടുതലാണ് ഒരുക്കിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 430 ലധികം സർവീസുകളാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ഓപ്പറേഷൻ പ്ലാൻ അനുസരിച്ച് ദുൽഖഅദ് മുതൽ ദുൽഹിജ്ജ 19 വരെ 3800 ലധികം സർവീസുകൾ ഷെഡ്യൂൾ ചെയ്യ്തു. മക്ക മുതൽ മദീന വരെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് 453 കിലോമീറ്റർ ദൈർഘ്യത്തിലാണ് മക്ക-മദീന അതിവേഗ റെയിൽ പാത. മണിക്കൂറിൽ പരമാവധി 300 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ട്രെയിൻ സേവനം ആയിരക്കണക്കിന് ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ തിരക്ക് റോഡിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കുകയും, റോഡ് അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും അതോടൊപ്പം ട്രെയിൻ യാത്രയിലൂടെ സുഖകരമായ യാത്രാ സൗകരൃമൊരുക്കുകയും ചെയ്യും.