ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മെയ് 22 മുതല്‍ നിയമങ്ങളും നടപടികളും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമലംഘകര്‍ക്ക് പിഴ അടച്ചു തീര്‍ക്കാതെ രാജ്യത്തെ ഒരു മാര്‍ഗങ്ങളിലൂടെയും പുറത്തുപോകാനാകില്ല. മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തു കടക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് നേടണം. ഇതിനായി നിര്‍ദ്ദിഷ്ട ഫോമും നിശ്ചിത വ്യവസ്ഥകളും അനുസരിക്കണം. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.