എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭർത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. അടിയന്തര സാഹചര്യമാണെന്നും മസ്കറ്റിൽ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തിൽ എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമന്നായിരുന്നു പറഞ്ഞത്. പിന്നാലെ ഒൻമ്പതാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാൻ അമൃത വിമാനത്താവളത്തിൽ എത്തി എങ്കിലും സമരം തുടർന്നതിനാൽ യാത്ര സാധിച്ചിരുന്നില്ല. ഇതിനിടെ ഭർത്താവ് രാജേഷിനു ജീവൻ നഷ്ടമായി. ഒരിക്കലും തിരുത്തൻ ആകാത്ത നഷ്ട്ടം എന്ന രീതിയിലാണ് എയർ ഇന്ത്യയുടെ സമരം വിലയിരുത്തപ്പെടുന്നത്.