സൗദിയിൽ വിവിധ നിയമലംഘനങ്ങൾ നടത്തി അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 15,000ത്തോളം പ്രവാസികളെ ആണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 9,479 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 3,763 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 1,430 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 996 പേരിൽ 64 ശതമാനം യമനികളും 33 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 37 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ആറ് പേരെ കസ്റ്റഡിയിലെടുത്തു.