അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിനുള്ള കോടതി നടപടികൾ ആരംഭിച്ചു. ഇത് സംബന്ധമായ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മോചനവുമായി ബന്ധപ്പെട്ട ഹർജി സൗദി കോടതിയുടെ പരിഗണനയിൽ വരികയും സ്വീകരിക്കുകയും ചെയ്തു. അബ്ദുൽ റഹീമിന്റെ ഭാഗത്തുള്ള പ്രതിഭാഗവും സൗദികളുടെ ഭാഗത്തുള്ള വാദിഭാഗവുമായി നേരത്തേ കോടതിക്കു പുറത്തുവെച്ച് കരാറുണ്ടാക്കിയിരുന്നു. ഈ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ദിയ പണം നൽകി അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ പ്രതിഭാഗം തയ്യാറായതായി അറിയിച്ചിരുന്നു. നാട്ടിലേയും ഗൾഫിലെയും മലയാളികൾ ഒത്തൊമിച്ചാണ് മോചനദ്രവ്യമായ 34 കോടി സാഹാഹരിച്ചത്. പെരുന്നാളിന് ശേഷം കോടതി തുറന്നതോടെയാണ് കോടതി നടപടികളിലേക്ക് കടന്നത്. കേസ് തീർപ്പാക്കാനാവശ്യപ്പെട്ട് അഭിഭാഷകർ മുഖേനയാണ് കോടതിൽ ഹർജി നൽകിയിട്ടുണ്ട്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദം കേൾക്കുന്നതിനായുള്ള തീയതി കോടതി പിന്നീട് അറിയിക്കും. തുടർന്നായിരിക്കും അന്തിമ വിധിയുണ്ടാവുക. ഇതിനിടയിൽ മോചനത്തിന് ആവിശ്യമായ 34 കോടി രൂപ റിയാദിലെ ഇന്തൃൻ എംബസിയിലേക്കെത്തിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.