സൗദിയിൽ നിയമലംഘനങ്ങൾ നടത്തി അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധന. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ആഴ്ച്ച 21,151 വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘനത്തിന് 13,799 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,768 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,584 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,283 പേരിൽ 72 ശതമാനം യമനികളും 25 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 67 പേരെ പോലീസ് പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 8 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ വ്യക്തമമാക്കി. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ഏതൊരാൾക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.