വാർ ഓൺ ഡ്രഗ്സ് ക്യാമ്പയിനിൻറെ ഭാഗമായി സൗദി അറേബ്യയിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകളിൽ ആണ് ലഹരിമരുന്ന് കണ്ടെത്തിയത്. സൗദി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് വിവരം പുറത്ത് വിട്ടത്. 1500 കിലോ മെത്താംഫെറ്റാമൈൻ, 7.6 കോടി ആംഫെറ്റാമൈൻ ഗുളികകൾ, 22000 കിലോ ഹാഷിഷ്, 174 കിലോ കൊക്കെയ്ൻ, 900,000 കിലോ ഖാട്ട്, 1.2 കോടി നിരോധിത ഗുളികകൾ എന്നിവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന 75 ശതമാനം ആൾക്കാരും 20നും 40നും ഇടയിൽ പ്രായമുള്ളവരാണ്. അതിൽ ഒരു ശതമാനം സ്ത്രീകളാണെന്നും നാർകോട്ടിക്സ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ജനറൽ മുഹമ്മദ് അൽ ഖാർനി വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചത്.