റിയാദിൽ ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21 ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര സർവിസ് നടത്തുന്ന ബസുകളും നിരീക്ഷണ പരിധിയിൽ വരും. രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. ആറ് നിയമ ലംഘനങ്ങളാണ് ഈ സംവിധാനം വഴി നിരീക്ഷിക്കുക. ഓപ്പറേറ്റിങ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, കാലാവധി കഴിഞ്ഞ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കഴിഞ്ഞിട്ടും ബസ് ഉപയോഗിക്കുക എന്നിവയാണ് ലംഘനങ്ങൾ. ലംഘനങ്ങൾ ശരിയാക്കാനും നിയലംഘനം നടത്തി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാനും ബസ് വാടകയ്‌ക്ക് നൽകുന്ന, അന്തർദേശീയ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.