ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഡിസംബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാൻ കമ്പനികൾക്ക് അവസരമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും. താമസം, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങൾ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് നൽകാം. വിദേശ തീർത്ഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് സേവനദാതാക്കൾക്കിടയിൽ മത്സരശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.