മക്കയിലെ മരുഭൂമിയിൽ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരൻ പിടിയിൽ. പാരിസ്ഥിതിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഇന്ത്യക്കാരനെ പിടികൂടിയത്. ഇന്ത്യക്കാരന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇടപെട്ട സ്പെഷ്യൽ ടാസ്ക് ഫോഴ്സസ് ഇയാൾക്കെതിരെ വേണ്ട നടപടികളെടുക്കുകയായിരുന്നു. സൗദി നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷയാണ് നൽകുന്നത്. മലിനജലമോ ദ്രവപദാർത്ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കി കളയുകയോ ചെയ്യുന്നവർക്ക് മൂന്ന് കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, ശർഖിയ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവർ 999,9996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.