സൗദിയിൽ വളർത്തുമൃഗങ്ങളോടും വന്യമൃഗങ്ങളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നു സൗദി ദേശീയ വന്യജീവികേന്ദ്രം മുന്നറിയിപ്പ് നൽകി .മൃഗങ്ങളെയോ ജന്തുക്കളെയോ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്നത് പാരിസ്ഥിതിക ലംഘനമാണ്. അതിനാൽ പ്രകൃതിക്കനുസൃതമല്ലാതെ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്ന ഒരോ ജീവിക്കും 5,0000 റിയാൽ പിഴയും. വിദേശത്ത് നിന്നുള്ള ജീവികളെയാണ് ഇത്തരത്തിൽ വിട്ടയക്കുന്നതെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴ അടക്കേണ്ടി വരുമെന്നു സൗദി ദേശിയ വന്യജീവി കേന്ദ്രം അധികൃതർ അറിയിച്ചു.