കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് 40,000ത്തിലധികം പേർക്ക്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ തന്നെ യാത്രാ വിലക്ക് നീക്കാന്‍ 29,463 ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചു. ചെലവുകള്‍ അടക്കാത്തത്, ജീവനാംശം, ഇന്‍സ്റ്റാള്‍മെന്റുകള്‍, വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍ കുടിശ്ശിക, ട്രാഫിക് ലംഘനങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ക്കാണ് പ്രവാസികളടക്കം നടപടി നേരിട്ടത്.