സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ഒരാഴ്ചക്കിടെ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും 3,753 പേർ നുഴഞ്ഞുകയറ്റക്കാരും 1,803 പേർ തൊഴിൽ നിയമലംഘകരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 675 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 197 പേരും നിയമലംഘകരെ സഹായിച്ച അഞ്ചു പേരും അറസ്റ്റിലായി.