ദോഹ: അനധികൃത വിസ വ്യാപാരം ലക്ഷ്യമിട്ട് വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 9 അംഗ പ്രവാസി സംഘം അറസ്റ്റിൽ. അറബ്, ഏഷ്യന്‍ രാജ്യക്കാരായ പ്രതികളെ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ചേര്‍ന്ന് വ്യാജ കമ്പനികള്‍ ഉണ്ടാക്കുകയും വലിയ വാഗ്ദാനങ്ങള്‍ നല്‍കി സ്വദേശി പൗരന്മാരെ കബളിപ്പിച്ച് തട്ടിപ്പു നടത്തുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികളുടെ വിസ വില്‍പന ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. പ്രതികളുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയില്‍ 1,90,000 റിയാലും വ്യാജ കമ്പനി രേഖകള്‍, വാടക കരാറുകള്‍, സ്വദേശി പൗരന്മാരുടെ ഐഡി കാര്‍ഡുകള്‍, പ്രിപെയ്ഡ് ബാങ്ക് കാര്‍ഡുകള്‍, പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ തുടർ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.