മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഫോൺ വിളിച്ച് ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഇന്ത്യൻ പൗരന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. രേഖകളിൽ തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും, ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും ഫോൺ കോളുകൾ ലഭിക്കുന്നത്. എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ തട്ടിപ്പുകാർ ആവശ്യപ്പെടുകയില്ല. പണപരമായ കാര്യങ്ങള്‍ യഥാര്‍ഥ ഇ-മെയിലിലൂടെ മാത്രമേ ചോദിക്കുകയൊള്ളുവെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.