മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം സൗദിയിൽ ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും സേവനം ആരംഭിച്ചു. വർഷത്തിൽ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനായി വലിയ തുക ചിലവ് വന്നിരുന്ന സ്ഥാനത്ത് ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.
മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കാൻ സാധിക്കും. രാജ്യത്തെ വിദേശ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.