ദുബൈയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യം നിലനിന്നിരുന്നതിനാൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി എയർ ലൈനുകൾ ജീവക്കാരെയും ശമ്പളവും വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 6000 ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങുന്നു.
പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് പേരുടെ നിയമനം അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കും. എമിറേറ്‌സിന്റെ വെബ്‌സൈറ്റിലെ കരിയര്‍ സെക്ഷനിലൂടെയാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. കാബിന്‍ ക്രൂവിന് 9770 ദിര്‍ഹവും (ഏകദേശം രണ്ട് ലക്ഷം രൂപ) ബോയിങ് എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റന്‍മാര്‍ക്ക് 43,013 ദിര്‍ഹവും (ഒമ്പത് ലക്ഷം രൂപ) ശമ്പളം ലഭിക്കും.