ചൈനയുടെ ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങി പണി പൂർത്തിയാക്കാൻ 3 ശാസ്ത്രജ്ഞരെ ഷെൻജോ ബഹിരാകാശ പേടകത്തിൽ ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിപ്പിച്ചു. ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ ഈ നേട്ടം കൈവരിക്കാൻ സാധിക്കും.
ചായ് ചുഗാങ്, വാങ് യാപിങ്, യീ ഗ്വാങ്ഫു എന്നിവരെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ചൈനീസ് ബഹിരാകാശനിലയം സന്ദർശിക്കുന്ന ആദ്യ വനിത കൂടിയാണു വാങ് യാപിങ്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യ ദൗത്യമാണിത്.