കുവൈത്തിൽ വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. നിക്ഷേപം ആകർഷിക്കുക , സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ അതോറിറ്റി ഉപമേധാവി അബ്ദുല്ല അസ്സബാഹ് പറഞ്ഞു. കുവൈറ്റ് പാർട്ടണർഷിപ്പ് നിയമപ്രകാരം കമ്പനികളിൽ കുറഞ്ഞത് 51 ശതമാനം പങ്കാളിത്തം കുവൈത്ത് പൗരന്മാർക്കാണ്. അനുവദിച്ചിരിക്കുന്ന വിദേശ പങ്കാളിത്തം 49% ആണ്.
21 വിദേശ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ രാജ്യത്ത് മുതൽ മുടക്കിയിട്ടുണ്ട്. ഐ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, പരിശീലനം, ആരോഗ്യം, തുടങ്ങിയ മേഖലകളിലാണ് ഇവയിൽ ഏറെയും. 2030ഓടെ 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപമാക്കി ഉയർത്തുകയാണ് കുവൈറ്റിന്റെ ലക്ഷ്യം. ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കുമെന്ന് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി മേധാവി വ്യക്തമാക്കി.