കുവൈറ്റ് വിമാനത്താവളത്തിൽ പ്രതിദിനം ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്ന് 7500 ആക്കി വർധിപ്പിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം പരമാവധി 1000 ആയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് എണ്ണം വർധിപ്പിക്കുന്നത്.
വിമാന കമ്പനികളിൽ നിന്ന് വ്യോമയാന വകുപ്പിന് ലഭിക്കുന്ന അപേക്ഷ അനുസരിച്ച് ക്വാട്ട നിർണ്ണയിച്ചു നൽകും. കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്ക്കു 2500 സീറ്റ് വരെ അനുവദിച്ചേക്കും. ബാക്കി സീറ്റുകൾ മറ്റ് വിമാന കമ്പനികൾക്ക് വീതിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.