ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്ന മുന്നറിയിപ്പുമായി സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം. ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നാസയുടെ പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന 2030 കളുടെ പകുതിയോടെ തുടർ പ്രളയം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ചന്ദ്രന്റെ ഭ്രമണപദത്തിലെ ഒരു പ്രത്യേക ചലനം കാരണം സമുദ്രനിരപ്പ് ഉയരുകയും തീരപ്രദേശങ്ങൾ വെള്ളത്തിലാവുകയും വലിയ നാശനഷ്ടമുണ്ടാകാൻ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുകയും ചെയ്യും. വേലിയേറ്റ സമയങ്ങളിൽ തിര ശരാശരി രണ്ട് അടിവരെയാണ് ഉയരുന്നത്, എന്നാൽ ഈ ഘട്ടത്തിൽ കൂടുതൽ ഉയരത്തിൽ പൊങ്ങും.
ചന്ദ്രനെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് മാസത്തിൽ 15 തവണ വരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കും. ഇതിൽ പകുതികാലം പ്രളയമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.